പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

അധ്യാപകർ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്

Feb 9, 2022 at 8:32 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: ഒന്നരലക്ഷത്തിൽ അധികം വരുന്ന അധ്യാപകരല്ല കേരളത്തിൽ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോരാട്ടം നടത്തുന്നവരോട് പറയാനുള്ളത് ഇതാണ്..ഓരോന്ന് പറഞ്ഞ് കുട്ടികളുടെ
മനോവീര്യം തകർക്കരുത്, അവരെ ബുദ്ധിമുട്ടിക്കരുത്. അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും
ഇവിടെ അക്കാദമിക് വിദഗ്ധരുണ്ട്.

അതിനായി സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകരുണ്ട്
കേരളത്തിൽ. ഏറ്റവും കൂടുതൽ സംഘടനകളുള്ളത് വകുപ്പ് വിദ്യാഭ്യാസ വകുപ്പിലാണ്. 46സംഘടനകളുണ്ട് ഈ വകുപ്പിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ അധ്യാപകരെല്ലാം അക്കാദമിക് കാര്യങ്ങൾ
തിരുമാനിച്ചാൽ അത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ മന്ത്രിക്കും ഡയറക്ടർക്കും അതുപോലെ അധ്യാപകർക്കും ഓരോ ജോലിയുണ്ട്. അത് അവരവർ ചെയ്യുക, ഈ
ഒരുലക്ഷത്തി എൺപതിനായിരത്തോളം അധ്യാപകർ ഓരോരുത്തരായി വിദ്യാഭ്യാസ വകുപ്പിന്റെ നയ തിരുമാനിച്ചാൽ ശരിയാകുമോ എന്നും മന്തി ചോദിച്ചു . ഏതെല്ലാം പാഠത്തിൽ നിന്ന്
ചോദ്യം ചോദിക്കണം. എപ്പോൾ സ്കൂൾ അടയ്ക്കണം എന്നിങ്ങനെ ഓരോരുത്തർ തിരുമാനിച്ചാൽ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിനെ കുറിച്ചും പരീക്ഷകൾ നടത്തുന്നതിനെക്കുറിച്ചും ഒട്ടേറെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് മന്ത്രിയുടെ രൂക്ഷ വിമർശനം.

\"\"

Follow us on

Related News