പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഇന്നുമുതൽ സ്കൂളുകൾ മുഴുവൻ സമയം: ആഴ്ചയിലെ ആകെ ക്ലാസുകളുടെ എണ്ണത്തിൽ ഇന്ന് തീരുമാനം

Feb 7, 2022 at 1:56 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്നുമുതൽ മുഴുവൻ സമയവും പ്രവർത്തിക്കും. 10,11,12 ക്ലാസുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ പഠനം നടക്കും. എന്നാൽ ആഴ്ചയിൽ എത്ര ക്ലാസുകൾ എന്നതിനെക്കുറിച്ച് ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനിക്കും. നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നപ്പോൾ ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു ആഴ്ചയിൽ 2മുതൽ 3 ദിവസം വരെയായിരുന്നു ഓരോരുത്തർക്കും ക്ലാസുകൾ നൽകിയിരുന്നത്. ഉച്ചവരെ മാത്രമായിരുന്നു ഇതുവരെയുള്ള ക്ലാസുകൾ. ഇന്നുമുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടക്കുമ്പോൾ ഒരു ക്ലാസിൽ പരമാവധി ഉൾക്കൊള്ളിക്കാൻ കഴിയുന്ന കുട്ടികൾ എത്രയെന്നു തീരുമാനിക്കേണ്ടി വരും.

നേരത്തെ ഉണ്ടായിരുന്ന പോലെ കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയിൽ പരമാവധി 3ക്ലാസുകൾ നൽകുന്ന തരത്തിൽ തുടരുമോ എന്നും ഇന്ന് അറിയാം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത്, ക്ലാസിൽ ഇരുത്തുന്ന കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം തുടരാനാണ് സാധ്യത. വൈകുന്നേരം വരെ ക്ലാസുകൾ ഉള്ളതിനാൽ പഠന സമയത്തിൽ വർദ്ധനവ് ഉണ്ടാക്കുംമെന്നതും ഗുണകരമാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ക്ലാസുകൾ വൈകുന്നേരം വരെ ക്രമീകരിക്കുന്നത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ 14ന് പുന:രാരംഭിക്കുമ്പോൾ ക്ലാസുകളുടെ സമയക്രമം എങ്ങനെ ആകണമെന്നും ഇന്ന്നടക്കുന്ന ഉന്നതതലയോഗത്തിൽ തീരുമാനിക്കും. സ്കൂൾ അടയ്ക്കുന്നതുവരെ എല്ലാ ക്ലാസുകളും ഉച്ചവരെ മാത്രമാണ് പ്രവർത്തിച്ചിരുന്നത്.

\"\"

Follow us on

Related News