പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട് അവരെത്തി: സ്ഥാനതല പ്രഖ്യാപനം

Dec 15, 2021 at 11:03 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ യൂണിഫോം തുല്യതയുമായി ബാലുശ്ശേരി ജിജിഎച്ച്എസ്എസ്. ഈ വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിയ ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ലിംഗ സമത്വ യൂണിഫോം സംവിധാനം നടപ്പാക്കിയത്. ആൺ പെൺ വ്യത്യാസമില്ലാതെ ഒരേ വസ്ത്ര മണിഞ്ഞു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ക്ലാസിലെത്തി.

\"\"

പാന്റ്സും ഷർട്ടുമാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വേഷം. \’ഒരേ സ്വാതന്ത്ര്യം, ഒരേ സമീപനം ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ സംസ്ഥാനതല പ്രഖ്യാപനം\’ ഇന്ന് 12ന് ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്നത്തോടെ ബാലുശ്ശേരി ജിജിഎച്ച്എസ് സ്കൂൾ കേരളത്തിന്‍റെ വിദ്യാഭ്യാസചരിത്രത്തിൽ ഇടംപിടിക്കും. ലിംഗ സമത്വ യൂണിഫോം പദ്ധതിയുടെ പ്രഖ്യാപനം ഓൺലൈനായി മന്ത്രി ആർ.ബിന്ദു നിർവഹിക്കും. അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിംയുവസംഘടനകൾ രംഗത്തെത്തി. \’വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം\’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഇവർ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയത്. ബാലുശേരി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ തീരുമാനിച്ചത് സ്കൂൾ പിടിഎയും തദ്ദേശസ്ഥാപനവും ചേര്‍ന്നാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സമൂഹം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതേക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News