പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റിന്റെ വിദൂര വിഭാഗം കോഴ്സുകള്‍ക്ക് യു.ജി.സി. അംഗീകാരം

Oct 21, 2021 at 6:54 pm

Follow us on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യുടെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ (Distance Education) 24 കോഴ്സുകൾക്ക് യുജിസിയുടെ അംഗീകാരം. 11 ബിരുദ പ്രോഗ്രാമുകളും 13 പി.ജി. പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സി. അംഗീകാരം നൽകിയത്. വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദ-പി.ജി. കോഴ്സുകളിലേക്ക് വൈകാതെ പ്രവേശനവിജ്ഞാപനം പുറത്തിറക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു.
സ്ഥിരം അധ്യാപകരും ഡയറക്ടറുമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം യു.ജി.സി. അംഗീകാരം നല്‍കിയിരുന്നില്ല. പ്രൈവറ്റായാണ് വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയത്.

\"\"

യു.ജി.സി. ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബി.എ. പ്രോഗ്രാമുകളായ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബി, സംസ്‌കൃതം, അഫ്സല്‍ ഉല്‍ ഉലമ, ബി.ബി.എ., ബി.കോം. എം.എ. പ്രോഗ്രാമുകളായ ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്സ്, ഫിലോസഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, അറബിക്, സംസ്‌കൃതം, എം.കോം. എന്നിവയ്ക്കാണ് അംഗീകാരം.

\"\"

ബി.എസ്സി., എം.എസ്സി. മാത്സ് കോഴ്സുകള്‍ക്കാണ് ഇനി അംഗീകാരം ലഭിക്കാനുള്ളത്. സയന്‍സ് കോഴ്സുകള്‍ നടത്തുന്ന കോളേജുകള്‍ പഠനകേന്ദ്രങ്ങളായുണ്ടെന്ന് യു.ജി.സിയെ ബോധ്യപ്പെടുത്തി ഇവക്ക് കൂടി വൈകാതെ അംഗീകാരം നേടുമെന്ന് സിന്‍ഡിക്കേറ്റിന്റെ വിദൂരവിദ്യാഭ്യാസ വിഭാഗം സ്ഥിരംസമിതി കണ്‍വീനര്‍ യൂജിന്‍ മൊറേലി പറഞ്ഞു

Follow us on

Related News