പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം

Jul 22, 2021 at 1:57 pm

Follow us on

തിരുവനന്തപുരം: ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒട്ടേറെപേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും സർക്കാറിന്റെ അലംഭാവത്തെ തുടർന്ന് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

\"\"

അടുത്തമാസം നാലിന് റദ്ദാക്കുന്ന 493 റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടണം എന്നാണ് പ്രതിപക്ഷനേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ലഭ്യമായ എല്ലാ ഒഴിവുകളിലും നിലവിലെ പട്ടികയിൽ നിന്ന് നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവിലുള്ള ഒഴിവുകൾ റിപ്പോര്ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുക എന്നതും സർക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റിൽ നിന്ന് മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ സർക്കാർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടിക നീട്ടിനൽകാനുള്ള തടസ്സം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു.

ENGLISH PLUS https://wa.me/+919895374159

\"\"

Follow us on

Related News