പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

Feb 21, 2021 at 1:45 pm

Follow us on


തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ അധ്യാപക യോഗ്യതകൾ നിശ്ചയിക്കാനുള്ള മാനദണ്ഡവും വ്യവസ്ഥചെയ്യുന്നത്താണ് പുതിയ ഓർഡിനൻസ്. തസ്തിക, നിയമന കാലയളവ്, ശമ്പളം, ബത്ത തുടങ്ങിയവ സംബന്ധിച്ച് മാറ്റം ഉണ്ടാകും. സർക്കാർ ജീവനക്കാരുടേതിന് സമാനമായ അവധി അനുകൂല്യങ്ങളാണ് ഇതുവഴി സ്വാശ്രയ കോളജ് ജീവനക്കാർക്ക് ലഭിക്കുക. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെൻഷൻ സ്കീമിലും ഉൾപ്പെടുത്തും. യുജിസിയുടെയും സർക്കാരിന്റേയും പ്രതിനിധികൾ അടങ്ങുന്നറെഗുലേറ്ററി കമ്മിറ്റിയാണ് അധ്യാപകർ അടക്കമുള്ളവരുടെ യോഗ്യതകൾ നിശ്ചയിക്കുക. നിലവിൽ യോഗ്യതയില്ലാത്തവർക്ക് അത് നേടാനുള്ള സാവകാശവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ശരാശരി 50,000ൽ അധികം അധ്യാപരാണ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ ഉള്ളത്. ഇവരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നത്.

\"\"

Follow us on

Related News