പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

Feb 15, 2021 at 7:25 am

Follow us on

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം വൈകുന്നേരം 6ന്. കോവിഡ് പശ്ചാത്തലത്തിൽ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായത്തിലുളള 13,68,553 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്രദവും ആഹ്ലാദകരവുമായ പരിപാടിയായി ഇതിനോടകം കിളികൊഞ്ചൽ മാറി. പരിപാടി വിജയകരമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.
കുട്ടികളുടെ ഭാഷാവികാസം, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മകത, സർഗാത്മകത, ആസ്വാദനശേഷി എന്നീ വികാസമേഖലക്ക് പ്രാധാന്യം നൽകിയാണ് ഈ പരിപാടി തയ്യാറാക്കിയത്. വനിത ശിശുവികസന വകുപ്പിന് കീഴിൽ മികച്ച പരിശീലനത്തോടെയും തീം രീതി അടിസ്ഥാനമാക്കിയും കുട്ടികളും രക്ഷിതാക്കളും ഇഷ്ടപ്പെടുന്ന തരത്തിലാണ് പരിപാടി തയ്യാറാക്കിയിട്ടുളളത്.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ രക്ഷിതാക്കളുടെ സഹായത്തോടെ തീം പ്രകാരമുളള പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നതിനായി മാർഗ നിർദേശങ്ങൾ അടങ്ങിയ പ്രീ സ്‌കൂൾ തീം പോസ്റ്ററുകൾ വീടുകളിൽ എത്തിക്കുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Follow us on

Related News