പ്രധാന വാർത്തകൾ
ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി

എയര്‍ പോര്‍ട്‌സ് അതോറിറ്റിയില്‍ മാനേജര്‍/ എക്‌സിക്യൂട്ടിവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Dec 3, 2020 at 6:00 pm

Follow us on

തിരുവനന്തപുരം : എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മാനേജര്‍ /എക്‌സിക്യൂട്ടിവ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് www.aai.aero എന്ന വെബ്‌സൈറ്റ് വഴി ജനുവരി 14 നകം അപേക്ഷ സമര്‍പ്പിക്കാം. 32 വയസുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാനേജര്‍ പോസ്റ്റിലേക്കും 27 വയസുള്ളവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്കും അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭ്യമാണ്. വിശദവിരങ്ങള്‍ക്ക് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ വിജ്ഞാപനം കാണുക.

തസ്തികകള്‍

  1. ബി.ഇ /ബി.ടെക് (ഫയര്‍) മെക്കാനിക്കല്‍ /ഓട്ടമൊബീല്‍ എന്നിവയില്‍ അഞ്ച് വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക് മാനേജര്‍ ഫയര്‍ സര്‍വീസസിലേക്കും (11), മാനേജര്‍ ടെക്‌നിക്കലേക്കും (2) അപേക്ഷിക്കാം.
  2. ബി.എസ്.സിയിലോ, ബി.ഇ /ബി.ടെകിലോ ഫിസിക്‌സും മാക്‌സും പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. 264 ഒഴിവുകളാണുള്ളത്.
  3. ബി.എസ്.സിയും എം.ബി.എയും അല്ലെങ്കില്‍ ബി.ഇ/ ബി.ടെക് പഠിച്ചവര്‍ക്ക് ജൂനിയര്‍ എക്യിക്യൂട്ടിവ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് തസിതികയിലേക്ക് അപേക്ഷിക്കാം. 83 ഒഴിവുകളാണുള്ളത്.
  4. ബി.ഇ /ബി.ടെക് (മെക്കാനിക്കല്‍ ഓട്ടമൊബില്‍ ) പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ടെക്‌നിക്കല്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. എട്ട് ഒഴിവുകളാണുള്ളത്.
\"\"

Follow us on

Related News