തിരുവനന്തപുരം: സംവരണത്തിന് ആനുപാതികമായ സീറ്റുകളിൽ അപേക്ഷകൾ വരാത്തതിനാൽ എൽ.എൽ.ബി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, എന്നീ നാല് ഗവൺമെന്റ് കോളജുകളിളായി 25 സീറ്റുകളിലാണ് ഒഴിവുള്ളത്. ഒക്ടോബർ 31-ന് കോളജുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിരുന്നു. എന്നാൽ സംവരണ സീറ്റുകൾ അറിയാൻ വൈകിയതും സാമ്പത്തിക സംവരണം ആദ്യമായി നടപ്പാക്കുന്നത്തിലുള്ള നടപടിക്രമങ്ങളിൽ ഉണ്ടായ ആശയകുഴപ്പവുമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമെന്നാണ് നിഗമനം.
സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുമ്പോഴേക്കും സമയം കഴിഞ്ഞുപോയവരും നിരവധിയാണ്.
സൂപ്പർ ന്യൂമററി സീറ്റുകളായി അനുവദിച്ച ഇവയിൽ മറ്റുവിഭാഗക്കാരെ ഉൾപ്പെടുത്താനുമാവില്ല.
എൻട്രൻസ് കമ്മിഷൻ നൽകുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് കോളജുകൾ പ്രവേശനം നൽകുന്നത് എന്നതിനാൽ സർക്കാരിന്റെ ഭാഗത്ത്‌നിന്ന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ.