പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

ലോക റാങ്കിങിൽ പ്രൊഫ. സാബു തോമസ്: എംജി സർവകലാശാലയ്ക്കും അഭിമാന നിമിഷം

Nov 2, 2020 at 7:10 pm

Follow us on

കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങ്ങിൽ 114-ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് പോളിമർ ശാസ്ത്രജ്ഞൻ കൂടിയായ സാബു തോമസ് ലോക റാങ്കിങിൽ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്. എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക്(സൈറ്റേഷൻസ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്. 4.13 ആണ് പ്രൊഫ. സാബു തോമസിന്റെ സി സ്കോർ.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജിയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രൊഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധമികവ് അളക്കുന്ന ഗൂഗിൾ എച്ച് ഇൻഡക്സ് സ്കോർ 106 ആണ്. ഇതു വരെ 107 പേർ അദ്ദേഹത്തിന്റെ കീഴിൽ പിഎച്ച്.ഡി. പൂർത്തീകരിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രൊഫസറായിരുന്ന ഡോ. സാബു തോമസ് 140ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ 1090ലധികം പബ്ലിക്കേഷനുകളുണ്ട്. ഇത് 54,740ലധികം തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. ഇന്റർനാഷണൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടിയ പ്രൊഫ. സാബു തോമസിനെ പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല \’പ്രൊഫസർ അറ്റ് ലൊറൈൻ\’ പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രൊഫസർ പദവിയും നൽകി ആദരിച്ചിരുന്നു.
മിശ്രസംയുക്ത പദാർത്ഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2015ൽ സൗത്ത് ബ്രിട്ട്നി സർവകലാശാലയും \’ഡോക്ടർ ഹൊണോറിസ് കോസ\’ പദവി നൽകി. 2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള \’ട്രില\’ പുരസ്കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പും നേടിയിട്ടുണ്ട്. പോളിമർ നാനോ കോമ്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് എന്നീ മേഖലകളിൽ മികച്ച കണ്ടുപിടുത്തങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്. 2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എജ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.

\"\"

Follow us on

Related News