പ്രധാന വാർത്തകൾ
കേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കേന്ദ്ര നിയമനങ്ങൾ തടസ്സപ്പെടില്ലെന്ന് സർക്കാർ: എസ്.എസ്.സി, യു.പി.എസ്.സി, റെയിൽവെ നിയമനങ്ങൾ തുടരും

Sep 5, 2020 at 9:39 pm

Follow us on

\"\"

ന്യൂഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്‌പെൻഡിച്ചർ  സർക്കുലർ  പൊതു നിയമനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സർക്കുലർ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രതിപക്ഷ കക്ഷികളുടെ സംശയങ്ങൾക്ക് മറുപടിയായാണ് കേന്ദ്ര സർക്കാർ നിലപട് വ്യക്തമാക്കിയത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് കുറയ്ക്കാൻ നിർദേശിക്കുന്ന സർക്കുലർ സെപ്റ്റംബർ നാലിനാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. മുൻഗണനാ മേഖലകളിൽ ചെലവഴിക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകൾ ഉറപ്പാക്കുന്നതിനായി മറ്റ് ചില മേഖലകളിൽ ചെലവുകൾ നിയന്ത്രിക്കാൻ ധനമന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ്  എക്സ്‌പെൻഡിച്ചർ സർക്കുലറിൽ നിർദേശിച്ചിരുന്നു. മന്ത്രാലങ്ങളിലും, വകുപ്പുകളിലും, അനുബന്ധ ഓഫീസുകളിലും, സ്വയംഭരണസ്ഥാപനങ്ങളിലും അടക്കം എക്സ്‌പെൻഡിച്ചർ ഡിപ്പാർട്ട്മെന്റിന്റെ അനുമതിയില്ലാതെ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തിയിട്ടില്ല, സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി), യു.പി.എസ്.സി, റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ്‌ എന്നിവയിലൂടെയുള്ള നിയമനങ്ങൾ തുടരുമെന്നും  ധനമന്ത്രാലയം വ്യക്തമാക്കി.

\"\"

Follow us on

Related News