പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീകോടതിയിലേക്ക്

Aug 27, 2020 at 11:17 am

Follow us on

\"\"

ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഏഴ് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കും.  പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോവിഡ് പശ്ചാത്തലത്തിൽ   ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മർദ്ദം മൂലമാണ് പരീക്ഷ നടത്തുന്നതെന്നും പരീക്ഷ നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിലപട് വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കോൺഗ്രസിലെയും മറ്റ് പ്രതിപക്ഷപാർട്ടികളിലെയുമായി ഏഴു മുഖ്യമന്ത്രിമാരാണ്  പങ്കെടുത്തത്. മമ്ത ബാനർജി, ഉദ്ധവ് താക്കറെ, ഹേമന്ദ് സോറൻ എന്നിവർക്കു പുറമേ കോൺഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിങ് (പഞ്ചാബ്), അശോക് ഗഹ്ലോത് (രാജസ്ഥാൻ), ഭൂപേശ് ബഘേൽ (ഛത്തീസ്ഗഢ്), വി. നാരായണസാമി (പുതുച്ചേരി) എന്നിവരും പങ്കെടുത്തു. കോവിഡ് വ്യാപനം മൂലം ജെഇഇ മെയിൻ, നീറ്റ് എന്നിവ മാറ്റിവയ്ക്കാൻ എൻടിഎയ്ക്ക് നിർദേശം നൽകിയ അപേക്ഷ ഓഗസ്റ്റ് 17 ന് സുപ്രീം കോടതി തള്ളിയിരുന്നു.

Follow us on

Related News