ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഈ വർഷം സ്കൂൾ സിലബസ് വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ ആലോചന. അധ്യയന ദിനങ്ങൾ 220ൽ നിന്ന് 100 ആയി കുറക്കുന്നതും പരിഗണയിലാണ്. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് ട്വിറ്റെർ അക്കൗണ്ടിലൂടെ ഇക്കാര്യം സൂചിപ്പിച്ചത്.
സ്കൂളുകൾ വൈകി തുറക്കുന്നതോടെ അധ്യയന ദിവസങ്ങൾ കുറയും. ഇത് പഠനത്തെ ബാധിക്കും. ഇതുകൊണ്ടാണ് സിലബസ് വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്.
ഒരു അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ 1320 മണിക്കൂർ സമയം സ്കൂളിൽ അധ്യയനം നടത്തണം എന്ന വ്യവസ്ഥയിലും മാറ്റം വന്നേക്കും. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും മറ്റും മാനവ വിഭവ വകുപ്പിന്റെയും മന്ത്രിയുടെയും ട്വിറ്റെർ അകൗണ്ടുകളിലൂടെ അഭിപ്രായങ്ങൾ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട് മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളുടെയും അവസ്ഥക്ക് അനുസരിച്ച് സ്കൂളുകൾ തുറക്കുന്നത് ജൂലൈ പകുതി മുതൽ ഓഗസ്റ്റ് അവസാനം വരെ ആയിരിക്കും. ഇത് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം സൂചിപ്പിക്കുന്നു
In view of the current circumstances and after receiving a lot of requests from parents and teachers, we are contemplating the option of reduction in the syllabus and instructional hours for the coming academic year.@SanjayDhotreMP @HRDMinistry @PIB_India @MIB_India
— Dr Ramesh Pokhriyal Nishank (@DrRPNishank) June 9, 2020