തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു സേ പരീക്ഷകൾക്ക് നാളെ തുടക്കം. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി ഇളവുകൾ ഇന്ന് നിലവിൽ വരുമെങ്കിലും സ്കൂളുകളിൽ ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തിന്റെ തീരുമാനം വൈകും. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് ദിനംപ്രതി വർധിക്കുന്നതിനാലും സേ പരീക്ഷകൾ നാളെ തുടങ്ങുന്നതിനാലും പരീക്ഷകൾക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് വിദ്യാഭാസ വകുപ്പിന്റെ നിലപട്. കണ്ടെയിൻമെന്റിനു പുറത്തുള്ള സ്കൂളുകളിലെ 9 -12 ക്ലാസ് വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്നും മാർഗനിർദേശങ്ങൾ സ്വീകരിക്കാൻ രക്ഷാകർത്താവിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ സ്കൂളിലെത്താമെന്നും കണ്ടെയിൻമെന്റിനു പുറത്തുള്ള സ്കൂളുകളിലെ പരമാവധി 50 ശതമാനം വീതം അധ്യാപകർക്കും അനധ്യാപകർക്കും ഓൺലൈൻ അധ്യാപനം ടെലി കൗൺസിലിംഗ് തുടങ്ങിയവയ്‌ക്കായി സ്കൂളിലെത്താമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18...