പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

Mar 2, 2024 at 4:00 pm

Follow us on

തേഞ്ഞിപ്പലം:വര്‍ഷങ്ങളായി പുറത്ത് വെയിലും മഴയും നനഞ്ഞ് കഷ്ടപ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുക്കിയിട്ടുള്ളതെന്ന് പരീക്ഷ കൺട്രോളർ. നിലവില്‍ വരി നില്‍ക്കാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ളതാണ് സംവിധാനം. വെയിലും മഴയും കൊള്ളാതെ നൂറോളം പേര്‍ക്ക് ഇവിടെ വിശ്രമിക്കാനാകും. ബി.എ., ബി.എസ് സി., ബി.കോം., ബി.ടെക്., പി.ജി., ഇ.പി.ആര്‍., വിദൂരവിഭാഗം എന്നിവയ്ക്കായി എട്ട് കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ചലാന്‍ അടയ്ക്കുന്നതിനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ട്. ശുചിമുറികള്‍, മുലയൂട്ടല്‍ മുറി, കുടിവെള്ള സൗകര്യം എന്നിവ ഉള്‍പ്പെടെ ഭിന്നശേഷീ സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി സേവനങ്ങള്‍ കൂടുതലായി ലഭിച്ചു തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരീക്ഷാഭവനിലെത്തേണ്ട ആവശ്യമുണ്ടാകില്ല. വിദ്യാര്‍ഥികളുടെ തിരക്ക് പരിഗണിച്ച് കെട്ടിടത്തിന്റെ മുന്‍വശത്ത് മേല്‍ക്കൂര ഒരുക്കി കൂടുതല്‍ പേര്‍ക്ക് ഇരിപ്പിട സൗകര്യം നല്‍കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്ബില്‍ സ്ഥലപരിമിതി ആരോപിച്ച് വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ തകര്‍ത്തത് പരീക്ഷാഭവന്റെ സ്റ്റോര്‍ റൂമാണ്. കോളേജുകളിലേക്ക് അയക്കാനുള്ള ഉത്തരക്കടലാസ് ബുക്‌ലെറ്റുകള്‍ സൂക്ഷിക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ മുറിയാണിത്. പരീക്ഷാഭവന്‍ ജീവനക്കാരന് നേരെയും കൈയേറ്റമുണ്ടായിട്ടുണ്ട്. അക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Follow us on

Related News