പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

Feb 6, 2024 at 5:27 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം മുതൽ 10 വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കും. വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും പരീക്ഷാ ചെലവ് നൽകലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്യും.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിവിധ പരീക്ഷകൾ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ, വിവിധ കേന്ദ്ര വകുപ്പുകളുടെയും അവയുടെ അനുബന്ധ കാര്യാലയങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകൾ തുടങ്ങിയവ പുതിയ നിയമനത്തിന്റെ പരിധിയിൽ വരും.


മത്സര പരീക്ഷകളിലെ 15 തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇനി ശിക്ഷ ലഭിക്കും. ചോദ്യപേപ്പർ ചോർച്ച മുതൽ പരീക്ഷയിലെ ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തി പരീക്ഷാവ്യവസ്ഥകളിൽ കൃത്രിമം തുടങ്ങി പതിഞ്ചോളം ക്രമക്കേടുകൾ ആണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഒരു വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ 5വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും നൽകാം. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് വ്യക്തമായാൽ 5മുതൽ 10 വർഷംവരെ തടവ് ലഭിക്കും. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് ഒരു കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും. ക്രമക്കേടിന്
ഏതെങ്കിലും സ്ഥാപനങ്ങൾ കൂട്ടുനിന്നാൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്.


പരീക്ഷ നടത്തിപ്പിയുള്ള ഏജൻസികൾക്ക് വീഴ്ച സംഭവിച്ചാൽ ഒരു കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

[

Follow us on

Related News

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നതോടെ, പ്രൊവിഷണൽ...