പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

\’സമ്പൂർണ/കുടുംബ ഡോക്ടർ\’ ലക്ഷ്യവുമായി ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം

Apr 23, 2022 at 11:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ \’ഫാമിലി മെഡിസിനിൽ’ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാനൊരുങ്ങുന്നു. \’കുടുംബഡോക്ടർ\’ എന്ന ആശയത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കോഴ്‌സുകൾ ആരംഭിക്കുന്നത് റായ്‌പുർ, ഋഷികേശ്‌, ജോധ്‌പുർ, പട്ന, ഭുവനേശ്വർ, ഭോപാൽ എന്നിവിടങ്ങളിലെ എയിംസുകളിലാണ്. തുടർന്ന് രാജ്യത്തെ മറ്റു മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

\"\"

ജനറൽ മെഡിസിൻ, ബെയ്സിക് സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഷയങ്ങളാകും സിലബസിൽ പ്രധാനമായുണ്ടാവുക. ജീവിതജന്യ രോഗങ്ങളിൽ നിന്ന് ആളുകളെ മുക്തമാക്കുകയെന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽ വിദ്യാർത്ഥികളെ കൂടുതൽ സഹാനുഭൂതിയുള്ള ‘സമ്പൂർണ ഡോക്ടർ’ ആയി വളർത്തിയെടുക്കാൻ കോഴ്സ് സഹായിക്കും. ഇതിലൂടെ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ ജോലിഭാരവും കുറയുമെന്ന് മന്ത്രാലയം അറിയിച്ചു.

\"\"

മെഡിക്കൽ ബിരുദകാലം മുതൽ അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാപഠനവും വിദ്യാർത്ഥികളിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. സിലബസ് പരിഷ്‌കരിക്കാൻ രണ്ടുമാസം മുമ്പ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി. ) കരടു തയാറാക്കിയിരുന്നു. ഓരോ എം.ബി.ബി.എസ്. വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്ന \’കുടുംബദത്ത് പദ്ധതി\’ യുടെ (ഫാമിലി അഡോപ്ഷൻ പ്രോഗ്രാം-എഫ്.എ.പി.) കരട് എൻ.എം.സി. ഫെബ്രുവരിയിൽ തയ്യാറാക്കിയിരുന്നു.

\"\"

Follow us on

Related News

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി

തിരുവനന്തപുരം:സ്ത്രീകളുടെ ജീവിതകഥകളെ ചരിത്രത്തിന്റെ വെളിച്ചത്തിലും സാമൂഹിക-സാംസ്കാരിക...