പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിക്കുറക്കില്ലെന്ന് സർക്കാർ

Jan 5, 2021 at 5:00 pm

Follow us on

തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽക വരുന്ന സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കണം എന്ന തീരുമാനം സർക്കാർ തിരുത്തി. വിദ്യാർത്ഥികൾക്ക് കൊടുത്തിരുന്ന യാത്ര ചെലവ് ഇനത്തിലുള്ള 12000 രൂപ സ്കൂൾ തുറക്കാത്തതിനാൽ നൽകേണ്ടതില്ലെന്ന തീരുമാനമാണ് റദ്ദാക്കിയത്.
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതി കഴിഞ്ഞ നവംബറിലാണ് യാത്രാ ചെലവ് ഒഴിവാക്കണമെന്ന് തീരുമാനിച്ചത്. സ്കൂൾ തുറക്കാത്തതു കൊണ്ടു തന്നെ രക്ഷിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയാതെ അവരെ പരിചരിച്ച് വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതും, ഓൺലൈൻ ക്ലാസുകൾക്കായി പണ ചെലവ് ഉള്ളതുമൊന്നും സമിതി പരിഗണിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ തുകയും നൽകണമെന്ന ആവശ്യവുമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ സംഘടനകളായ പരിവാർ കേരളയും, പെയ്ഡും സർക്കാരിനു നിവേദനം നൽകി. കൂടാതെ മന്ത്രിമാരായ എ.സി മൊയ്തീൻ, കെ.കെ ശൈലജ, കെ.ടി ജലീൽ എന്നിവർ ഇക്കാര്യത്തിൽ ഇടപെടുകയും ചെയ്തു.
തദ്ദേശവകുപ്പ് ഡിസംബർ 24 ന് മന്ത്രി എ.സി മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്ന് പുതിയ ഉത്തരവിറക്കിയെങ്കിലും സ്കൂൾ തുറക്കുമ്പോൾ യാത്രാ ചെലവ് നൽകാനാണ് ഇതിൽ പറഞ്ഞിരുന്നത്. തുടർന്ന് മന്ത്രി വീണ്ടും ഇടപെടുകയായിരുന്നു. അതിനുശേഷമാണ്
മുഴുവൻ സ്കോളർഷിപ്പ് തുകയും നൽകണമെന്ന് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്.

\"\"
\"\"

Follow us on

Related News