തിരുവനന്തപുരം: കൈകൾക്ക് വൈകല്യമുള്ള വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡത്തെ സുപ്രീം കോടതി ശക്തമായി വിമർശിച്ച പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന മാനദണ്ഡങ്ങൾ ഉടൻ പുതുക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ഉന്നയിച്ച കാര്യം
ഭിന്നശേഷിക്കാരുടെ അവകാശത്തിനും ഭരണഘടനയ്ക്കും എതിരാണെന്നുമാണ് ഇന്നലെ ജസ്റ്റിസ് ബി.ആര്‍ ഗവായ് അടക്കമുള്ളവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എംബിബിഎസ് കോഴ്‌സില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
നീറ്റ് യുജി 2024 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഹരജിക്കാരനെ, അത്യാവശ്യ ക്ലിനിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും, ഡിസെബിലിറ്റി അസസ്സ്മെന്റ് ബോർഡ് അയോഗ്യനാണെന്ന് പറയുകയായിരുന്നു.
ശാരീരിക വൈകല്യം മാത്രം കണക്കിലെടുത്ത് ഒരു വിദ്യാർഥിയെ മെഡിക്കൽ പ്രവേശന പരിധിയിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ ഉറപ്പുകളുടെയും വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ലംഘനമാണെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വികലാംഗർക്കുള്ള മെഡിക്കൽ പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ ദേശീയ മെഡിക്കൽ കമ്മീഷൻ പുതുക്കി ഇറക്കുക.