പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

Feb 6, 2024 at 5:27 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം മുതൽ 10 വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കും. വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും പരീക്ഷാ ചെലവ് നൽകലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്യും.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിവിധ പരീക്ഷകൾ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ, വിവിധ കേന്ദ്ര വകുപ്പുകളുടെയും അവയുടെ അനുബന്ധ കാര്യാലയങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകൾ തുടങ്ങിയവ പുതിയ നിയമനത്തിന്റെ പരിധിയിൽ വരും.


മത്സര പരീക്ഷകളിലെ 15 തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇനി ശിക്ഷ ലഭിക്കും. ചോദ്യപേപ്പർ ചോർച്ച മുതൽ പരീക്ഷയിലെ ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തി പരീക്ഷാവ്യവസ്ഥകളിൽ കൃത്രിമം തുടങ്ങി പതിഞ്ചോളം ക്രമക്കേടുകൾ ആണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഒരു വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ 5വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും നൽകാം. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് വ്യക്തമായാൽ 5മുതൽ 10 വർഷംവരെ തടവ് ലഭിക്കും. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് ഒരു കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും. ക്രമക്കേടിന്
ഏതെങ്കിലും സ്ഥാപനങ്ങൾ കൂട്ടുനിന്നാൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്.


പരീക്ഷ നടത്തിപ്പിയുള്ള ഏജൻസികൾക്ക് വീഴ്ച സംഭവിച്ചാൽ ഒരു കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

[

Follow us on

Related News