പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

Jan 18, 2024 at 10:32 pm

Follow us on

ന്യൂഡൽഹി:രാജ്യത്ത് വിവിധ മത്സരപരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. രാജ്യത്തെ സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടുന്നതിനുള്ള നടപടിയാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കോച്ചിങ് സ്‌ഥാപനങ്ങൾ റജിസ്‌റ്റർ ചെയ്തിരിക്കണമെന്നും എല്ലാ പരീക്ഷ പരിശീലന കേന്ദ്രങ്ങളിലും കൗൺസലിങ് സേവനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഓരോ സ്ഥാപനവും അവരുടെ ഫീസ്, അധ്യാപകരുടെ യോഗ്യത, ഇതുവരെ പരിശീലനം നേടിയവ രുടെയും അവരിൽ പ്രവേശനം ലഭിച്ചവരുടെയും എണ്ണം, പരിശീലനം ഇടയ്ക്കു നിർത്തിയാലുള്ള റീഫണ്ട് വ്യവസ്ഥ തുടങ്ങിയ വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നൽകണം. പരീക്ഷകളിലെ റാങ്കുകൾ, വിജയ കണക്കുകൾ തുടങ്ങിയവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും നൽകരുത്. ബിരുദത്തിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിശീലകരായി നിയമിക്കരുത്. കുട്ടികൾക്ക് 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ.


ന്യായമായ ഫീസേ വാങ്ങാവൂ. കോഴ്‌സിനിടയ്ക്ക് ഫീസ് കൂട്ടരുത്. പാഠ്യപദ്ധതിയും ഫീസും മറ്റും വ്യക്‌തമാക്കുന്ന പ്രോസ്പെ കടസ് ഇറക്കണം. മുഴുവൻ ഫീസും നൽകി ചേരുന്നവർ ഇടയ്ക്കു കോച്ചിങ് അവ സാനിപ്പിച്ചാൽ ബാക്കി തുക (ഹോസ്‌റ്റൽ – മെസ് ഫീസ് ഉൾപ്പെ ടെ) 10 ദിവസത്തിനകം തിരികെ നൽകണം.
സ്‌ഥാപനത്തിനു പല ശാഖകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം റജിസ്ട്രേഷൻ ആവശ്യമാണ്. പ്രാദേശിക തലത്തിലാണ് പരിശോധിച്ച് അംഗീകാരം നൽകേണ്ടത്. പുതിയ മാർഗരേഖ അനുസരിച്ച് സംസ്‌ഥാനങ്ങൾ നിയമ നിർമാണം നടത്തണം.

[

Follow us on

Related News