പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

Jan 4, 2024 at 6:00 am

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു.
2023-24 അദ്ധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് യുജിസി 6 പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്.
ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോഎന്‍റര്‍പ്രണര്‍ഷിപ്പ് (B.A. Nano Entrepreneurship), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സിയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ സര്‍വ്വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികള്‍ക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകള്‍ക്കുള്ള അംഗീകാരം. ബി.എ നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് (B.A. Nano Entrepreneurship) എന്ന കോഴ്സ് ഇന്ത്യയില്‍ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സര്‍വ്വകലാശാല ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമാണ് ഈ കോഴ്സിന്‍റെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. ഇതിന്‍റെ പഠിതാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഇതിന്‍റെ പ്രധാന കാതല്‍. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആരംഭംകുറിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് ഇതോടെ അവസരം ലഭിച്ചു.

ബിരുദം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു – ബിരുദം നേടുകയും സംരംഭക പരിശീലനം സാധ്യമാകുകയും ചെയ്യുന്നു. ഇതുവഴി ബിരുദധാരികള്‍ക്ക് രാജ്യത്തിന്‍റെ ഉത്പാദന പ്രക്രിയയില്‍ പങ്കാളിയാകാന്‍ പ്രാപ്തി നേടുന്നതാണ് പരിണത ഫലം. നവകേരള നിര്‍മ്മിതിയില്‍ ഒരുതുള്ളി എന്ന സര്‍വകലാശാലയുടെ ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ് സര്‍വകലാശാല രൂപകല്പന ചെയ്തതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും. ഈ കോഴ്സുകള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ മറ്റ് സര്‍വകലാ ശാലകള്‍ നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകളും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശായുടെ കുടക്കീഴിലായി. ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലാ നിയമം വിഭാവനം ചെയ്യുന്നതാണിത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍വകലാശാലക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.

Follow us on

Related News

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന...