പ്രധാന വാർത്തകൾ
ഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം

വാരിക്കോരി എ പ്ലസ് : ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദേശം

Dec 5, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തിറങ്ങിയതിന്റെ തുടർന്നാണ് മന്ത്രി റിപ്പോർട്ട് തേടിയത്. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്ന ശില്പശാലയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം. യോഗത്തിൽ സംസാരിച്ച ഡിജിഇയുടെ ശബ്ദമാണ് പുറത്ത് വന്നത്. “എല്ലാവരും എ പ്ലസിലേക്ക്… ‘എ’ കിട്ടുക ‘എ പ്ലസ്’ കിട്ടുക എന്നത് നിസ്സാര കാര്യമാണോ? 69,000 പേർക്ക് എല്ലാവർഷവും എ പ്ലസ് കിട്ടുക എന്ന് വെച്ചാൽ..? എനിക്ക് നല്ല ഉറപ്പുണ്ട്.. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത കുട്ടികൾ പോലും അതിലുണ്ട്. അതിലെ ഏറ്റവും വലിയ ചതി എന്ന് പറയുന്നത്.. നിനക്ക് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ് ” പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സ്വയം വിമർശനം ഇങ്ങനെ പോകുന്നു.

Follow us on

Related News