തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പാരലൽ കോളജുകളിലും ഇനിമുതൽ രാത്രികാല ക്ലാസുകൾ നടത്താം. രാത്രികാല ക്ലാസുകൾ വിലക്കി സംസ്ഥാന ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ച നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സ്വകാര്യ ട്യൂഷൻ രംഗത്തെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി. വെൽഫെയർ ഓർഗനൈസേഷൻ ഫോർ ട്യൂട്ടോറിയൽസ് ആൻഡ് ടീച്ചേഴ്സ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അതേസമയം ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ രാത്രികാല പഠന- വിനോദ യാത്രകൾക്കുള്ള വിലക്ക് തുടരും. രക്ഷിതാക്കളുടെ അനുമതിയോടെ വേണം ക്ലാസുകൾ.
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ
തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...








