പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

NEET UG 2023: അഡ്മിറ്റ് കാർഡ് ഉടൻ

May 3, 2023 at 6:38 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: മെയ് 7ന് നടക്കുന്ന നീറ്റ്-യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റായ http://neet.nta.nic.in-ൽ ഉടൻ ലഭ്യമാകും. വിദ്യാർത്ഥികൾ അപേക്ഷാ നമ്പറും ജനനതീയതിയും നൽകി അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യണം. 7ന് ഉച്ചയ്ക്ക് 2മുതൽ 5.20 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടക്കുന്നത്. ആവശ്യമായ രേഖകളും ഫോട്ടോഗ്രാഫുകളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ടും സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

\"\"

അഡ്മിറ്റ് കാർഡുകളിൽ, എൻടിഎ പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾക്ക് അവർ പാലിക്കേണ്ട ഡ്രസ് കോഡും പരീക്ഷാ ഹാളിനുള്ളിൽ അനുവദിച്ചിരിക്കുന്ന വസ്തുക്കളും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാകും.


അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കന്ന റിപ്പോർട്ടിങ് സമയം അനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ സ്ഥലത്ത് എത്തിച്ചേരണം. പരീക്ഷാ സിറ്റി സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഏപ്രിൽ 30ന് പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ അറിയിപ്പ് സ്ലിപ്പ് പരിശോധിക്കാം. പരീക്ഷാ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ ഏതെങ്കിലും വിദ്യാർത്ഥിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ neet@nta.ac.in എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടാം.

\"\"

Follow us on

Related News