പ്രധാന വാർത്തകൾ
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാസംതോറും  സാമ്പത്തിക സഹായം: ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ: അധികൃതരോട് നന്ദിപറഞ്ഞ് മത്സ്യതൊഴിലാളി കുടുംബം

Nov 15, 2022 at 7:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

പൊന്നാനി: സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പഠനം പൂർത്തിയാക്കിയ സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള ഫീസ് ഇളവോടെയാണ് മൽസ്യ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള സുൽഫത്ത് ഡോക്ടർ എന്ന മോഹം യാഥാർഥ്യമാക്കിയത്. സുൽഫത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നം യാഥാർഥ്യമായത് ഇങ്ങനെ; 2017ലെ എൻട്രൻസ് കടമ്പ കടന്ന സുൽഫത്തിന് എം.ബി.ബി.എസിന് ലഭിച്ചത് സ്വാശ്രയ കോളേജിലെ സർക്കാർ സീറ്റ്. അഞ്ച് വർഷത്തേക്ക് സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടക്കണമെന്ന കാര്യം നിർധന കുടുംബത്തെ പ്രതിസന്ധിയിലാക്കി.

\"\"

മകളുടെ കഠിന പ്രയത്നവും, ആഗ്രഹവും പാതിവഴിയിൽ നിലച്ചു പോകുന്ന വേവലാതിയോടെ പിതാവ് ഏഴുകുടിക്കൽ ലത്തീഫ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് മുന്നിലെത്തി. ഒ.ബി.സി മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഫീസിളവില്ലെന്ന കടമ്പ മറികടക്കാൻ സ്പീക്കർ ഇടപെടൽ നടത്തി. മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ് , ഫിഷറീസ് വകുപ്പ് മന്ത്രി മാരുമായുള്ള സ്‌പീക്കറുടെ അടിയന്തിര യോഗത്തിന് ഒടുവിൽ തീരുമാനമായി.
മൽസ്യ തൊഴിലാളിയുടെ മക്കൾക്ക് സ്വാശ്രയ കോളേജിലെ സർക്കാർ ഫീസ് ഫിഷറീസ് വകുപ്പ് അടക്കാൻ കഴിയുമോ എന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു.

\"\"


അങ്ങിനെ പട്ടിക ജാതി – വർഗ്ഗ കുട്ടികൾക്ക് അതാത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്നു വിവിധ തലത്തിലെ ചർച്ചക്കൊടുവിൽ തീരുമാനമാകുകയും അത് പ്രകാരം രണ്ടു ദിവസം കൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. സുൽഫത്തിന് അടക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പിൽ നിന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് അക്കൗണ്ടിലേക്ക്‌ എത്തിയതോടെ സുൽഫത്ത് എം.ബി.ബി.എസ് വിദ്യാർത്ഥിയായി മാറി. അഞ്ച് വർഷത്തെ പഠനം പൂർത്തീകരിച്ച സുൽഫത്ത് തീരദേശ മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടറായി മാറുകയാണ്. ആറ് മാസത്തെ ഹൗസ് സർജൻസി കൂടി കഴിയുന്നതോടെ സുൽഫത്തിൻ്റെ എം.ബി.ബി.എസ് പഠനം പൂർത്തിയാകും. ഇതിനു ശേഷം പിജി പ്രവേശനം നേടാനാണ് സുൽഫത്തിന്റെ ശ്രമം.

\"\"

Follow us on

Related News