പ്രധാന വാർത്തകൾ
ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 22വരെഅടുത്ത അഞ്ചുദിവസം മഴ കനക്കും: എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ്: അപേക്ഷ നാളെയും മറ്റന്നാളും മാത്രംബോർഡ്, കോർപറേഷൻ സ്ഥാപനങ്ങളിൽ 23 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം 15ന്ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെ

ഹയര്‍ സെക്കന്‍ഡറി ഫലം: ഫുള്‍ എ പ്ലസ്‌കാരുടെ എണ്ണം കുത്തനെ കുറഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത് ഗ്രേസ് മാര്‍ക്കില്ലാത്തത്

Jun 21, 2022 at 11:53 am

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഗ്രാഫ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ താഴോട്ട്. 2007മുതല്‍ മുകളിലോട്ട് മാത്രം കുതിച്ചിട്ടുള്ള ഗ്രാഫാണ് ഇത്തവണ കുത്തനെ കുറഞ്ഞത്. ഈ വര്‍ഷം 28450 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഫുള്‍ എ പ്ലസിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19862 കുട്ടികള്‍ കുറഞ്ഞു. 2021ല്‍ 48312 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഫുള്‍ എ പ്ലസ് തിളക്കം.

\"\"

2020ല്‍ 18510ആയിരുന്ന എ പ്ലസ് നേട്ടം കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് നാല്‍പ്പത്തിയെട്ടായിരം കടക്കുകയായിരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാതിരുന്നതോടെയാണ് എ പ്ലസ്‌കാര്‍ കുത്തനെ കുറഞ്ഞതെന്നാണ് വിലയിരുത്തുന്നത്. കോവിഡ് മൂലം ശാസ്ത്ര-കലാ-കായിക മേളകള്‍ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ ഗ്രേഡ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

2007മുതല്‍ എ പ്ലസ് നേടിയവരുടെ എണ്ണം ഇങ്ങനെ-
2007 – 485
2008 – 1384
2009 – 1415
2010 – 1558
2011 – 2821
2012 – 3334

\"\"


2013 – 5132
2014 – 6778
2015 – 10836
2016 – 9870
2017 – 11869
2018 – 14135
2019 – 14244
2020 – 18510
2021 48312
2022 28450

Follow us on

Related News