പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

Jun 20, 2022 at 3:16 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര സ്വദേശിനി കണ്‍മണിയാണ് രണ്ട് കൈകള്‍ ഇല്ലാതെ പഠന വഴിയില്‍ പൊന്‍തിളക്കം നേടിയിരിക്കുന്നത്. കേരള സര്‍വകലാശാല ബി.പി.എ (വോക്കല്‍) പരീക്ഷയിലാണ് ഈ കലാകാരി ഒന്നാംറാങ്ക് നേടിയിരിക്കുന്നത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജിലായിരുന്നു പഠനം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കള്‍. സ്‌കൂള്‍ പഠന കാലം മുതലേ കലോത്സവ

\"\"

വേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടി പലതവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. അനവധി സംഗീത കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. 2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം കണ്‍മണിയെ തേടിയെത്തിയിരുന്നു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായിട്ടായിരുന്നു കണ്‍മണിയുടെ ജനനം. തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അതിനായി തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ യുട്യൂബിലൂടെ ഇവര്‍ പങ്ക്

\"\"

വെക്കുന്നുണ്ട്. സഹോദരന്‍ മണികണ്ഠനും മാതാപിതാക്കളും കട്ടക്കൊപ്പമുള്ളതാണ് ഈ പ്രതിഭയുടെ കരുത്ത്.

Follow us on

Related News