JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: തൊഴിൽക്ഷമത വർധിപ്പിക്കുക, ഗവേഷണാഭിരുചി വികസി
പ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 4 വർഷ ബിരുദ കോഴ്സിന്റെ ഇന്റേൺഷിപ്പ് മാർഗരേഖ പുറത്തിറങ്ങി. പുതിയതായി വരുന്ന 4വർഷ ബിരുദ കോഴ്സിന്റെ ഇന്റേൺഷിപ് സംബന്ധിച്ച കരടു മാർഗരേഖയാണ് യുജിസി പുറത്തിറക്കിയത്. 4 വർഷത്തിനിടെ 450 മണിക്കൂർ ഇന്റേൺഷിപ്പിനായി മാറ്റിവയ്ക്കണം. 160 ക്രെഡിറ്റിൽ 20ക്രെഡിറ്റ് ഇതിനാണ്. ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങളിലുൾപ്പെടെ ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആദ്യ 2 വർഷവും അവസാനത്തെ 10ആഴ്ച ഇന്റേൺഷിപ് ആയിരിക്കും. 2 വർഷവും തൊഴിൽ ക്ഷമതയ്ക്ക് ഊന്നൽ നൽകിയാകും ഇന്റേൺഷിപ്. മൾട്ടിപ്പിൾ എക്സിറ്റ് ഓപ്ഷനുള്ളതിനാൽ 3 വർഷത്തിനു ശേഷം പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥി
കൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാൻ കഴിയും. നാലാം വർഷവും പഠനം നടത്തുന്ന വിദ്യാർത്ഥികൾ ഏഴാം സെമസ്റ്ററിൽ
ഗവേഷണാഭിരുചി വികസിപ്പി
ക്കാൻ ലക്ഷ്യമിട്ടുള്ള ഇന്റേൺഷിപ്
പൂർത്തിയാക്കുകയും 7, 8
സെമസ്റ്ററുകളിൽ ഇതിന്റെ അടിസ്ഥാനത്തി
ലുള്ള ഗവേഷണ പ്രബന്ധം തയാറാക്കുകയും വേണം.

- സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
- ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്