പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാസംതോറും  സാമ്പത്തിക സഹായം: ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

\’സമ്പൂർണ/കുടുംബ ഡോക്ടർ\’ ലക്ഷ്യവുമായി ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം

Apr 23, 2022 at 11:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ \’ഫാമിലി മെഡിസിനിൽ’ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാനൊരുങ്ങുന്നു. \’കുടുംബഡോക്ടർ\’ എന്ന ആശയത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ കോഴ്‌സുകൾ ആരംഭിക്കുന്നത് റായ്‌പുർ, ഋഷികേശ്‌, ജോധ്‌പുർ, പട്ന, ഭുവനേശ്വർ, ഭോപാൽ എന്നിവിടങ്ങളിലെ എയിംസുകളിലാണ്. തുടർന്ന് രാജ്യത്തെ മറ്റു മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

\"\"

ജനറൽ മെഡിസിൻ, ബെയ്സിക് സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ വിഷയങ്ങളാകും സിലബസിൽ പ്രധാനമായുണ്ടാവുക. ജീവിതജന്യ രോഗങ്ങളിൽ നിന്ന് ആളുകളെ മുക്തമാക്കുകയെന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽ വിദ്യാർത്ഥികളെ കൂടുതൽ സഹാനുഭൂതിയുള്ള ‘സമ്പൂർണ ഡോക്ടർ’ ആയി വളർത്തിയെടുക്കാൻ കോഴ്സ് സഹായിക്കും. ഇതിലൂടെ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ ജോലിഭാരവും കുറയുമെന്ന് മന്ത്രാലയം അറിയിച്ചു.

\"\"

മെഡിക്കൽ ബിരുദകാലം മുതൽ അവയവ പഠനത്തിനൊപ്പം കുടുംബാധിഷ്ഠിത പ്രായോഗിക ചികിത്സാപഠനവും വിദ്യാർത്ഥികളിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം.ബി.ബി.എസ്. സിലബസ് പരിഷ്‌കരിക്കാൻ രണ്ടുമാസം മുമ്പ് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി. ) കരടു തയാറാക്കിയിരുന്നു. ഓരോ എം.ബി.ബി.എസ്. വിദ്യാർഥിയും പഠനകാലയളവിൽ അഞ്ചു കുടുംബങ്ങളെ ദത്തെടുക്കണമെന്ന \’കുടുംബദത്ത് പദ്ധതി\’ യുടെ (ഫാമിലി അഡോപ്ഷൻ പ്രോഗ്രാം-എഫ്.എ.പി.) കരട് എൻ.എം.സി. ഫെബ്രുവരിയിൽ തയ്യാറാക്കിയിരുന്നു.

\"\"

Follow us on

Related News