പ്രധാന വാർത്തകൾ
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റം

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

Apr 14, 2022 at 4:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂര്‍: ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കുന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ്. പ്രബന്ധം സമര്‍പ്പിക്കാന്‍ നേരത്തെ നല്‍കിയ സമയപരിധികള്‍ പാലിക്കാതിരുന്നവര്‍ ഇനി പ്രബന്ധം സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് സര്‍വകലാശാല തീരുമാനം. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂര്‍ത്തീകരിക്കാത്തവരാണ് പിഴ അടക്കേണ്ടത്. ഭീമമായ സംഖ്യ പിഴത്തുകയായി തീരുമാനിച്ചതാണ് ഇരുട്ടടിയാവുന്നത്.

\"\"

പ്രതിസന്ധി കാലത്ത് കനത്ത തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് പ്രബന്ധങ്ങള്‍ വൈകാന്‍ പ്രധാന കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും വൈകലിന് കാരണമാവുന്നുണ്ട്. ഇവയൊന്നും പരിഗണിക്കാതെ ഗവേഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയിലായി പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്. പലരും താല്‍ക്കാലിക ജോലിക്കാരും മറ്റും ആയതിനാല്‍ പുതിയ ഫൈന്‍തുക ബാലികേറാമലയായി മാറിയിരിക്കുകയാണ്.

\"\"


2020 മാര്‍ച്ച് 24 വരെയുണ്ടായിരുന്ന കാലാവധി കഴിഞ്ഞിട്ടും പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവേഷകരെയാണ് പുതിയ തീരുമാനം സബാധിക്കുക. മേഴ്‌സി ചാന്‍സ് എന്ന നിലയില്‍ ജൂണ്‍ 30വരെ ഇപ്പോള്‍ പുതിയ സമയം അനുവദിച്ചിട്ടുണ്ട്.

Follow us on

Related News