പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

Apr 14, 2022 at 4:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂര്‍: ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കുന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ്. പ്രബന്ധം സമര്‍പ്പിക്കാന്‍ നേരത്തെ നല്‍കിയ സമയപരിധികള്‍ പാലിക്കാതിരുന്നവര്‍ ഇനി പ്രബന്ധം സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് സര്‍വകലാശാല തീരുമാനം. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂര്‍ത്തീകരിക്കാത്തവരാണ് പിഴ അടക്കേണ്ടത്. ഭീമമായ സംഖ്യ പിഴത്തുകയായി തീരുമാനിച്ചതാണ് ഇരുട്ടടിയാവുന്നത്.

\"\"

പ്രതിസന്ധി കാലത്ത് കനത്ത തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് പ്രബന്ധങ്ങള്‍ വൈകാന്‍ പ്രധാന കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും വൈകലിന് കാരണമാവുന്നുണ്ട്. ഇവയൊന്നും പരിഗണിക്കാതെ ഗവേഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയിലായി പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്. പലരും താല്‍ക്കാലിക ജോലിക്കാരും മറ്റും ആയതിനാല്‍ പുതിയ ഫൈന്‍തുക ബാലികേറാമലയായി മാറിയിരിക്കുകയാണ്.

\"\"


2020 മാര്‍ച്ച് 24 വരെയുണ്ടായിരുന്ന കാലാവധി കഴിഞ്ഞിട്ടും പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവേഷകരെയാണ് പുതിയ തീരുമാനം സബാധിക്കുക. മേഴ്‌സി ചാന്‍സ് എന്ന നിലയില്‍ ജൂണ്‍ 30വരെ ഇപ്പോള്‍ പുതിയ സമയം അനുവദിച്ചിട്ടുണ്ട്.

Follow us on

Related News