JOIN OUR WHATSAPP GROUP https://chat.whatsapp.com/LDcee2OuCZG0BXOqY10AMX
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മറ്റൊരു ജീവനക്കാരനെക്കൂടി സസ്പെൻഡ് ചെയ്തു. സർവകലാശാലയിലെ സേവനത്തിന് കോഴ ഈടാക്കിയെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിൻ്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെൻ്റ് ചെയ്തത്. പരീക്ഷാ ഭവനിലെ ബി.എ. വിഭാഗം അസി. സെക്ഷൻ ഓഫീസർ സുജിത്ത് കുമാറിനെതിരെയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊ വൈസ് ചാൻസലർ നൽകിയ റിപ്പോർട്ടിന്മേൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജാണ് സസ്പെൻഷൻ ഉത്തരവിട്ടത്. കൈക്കൂലി വാങ്ങിയെന്ന വിദ്യാർത്ഥിയുടെ പരാതിയില്‍ യൂണിവേഴ്സിറ്റിയിലെ മറ്റൊരു ജീവനക്കാരനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം.കെ. മൻസൂറിനെയാണ് ഇന്നലെ സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയായ വിദ്യാർത്ഥിയുടെ പരാതിയിലാണ് സർവകലാശാല നടപടി എടുത്തത്. വിദ്യാർത്ഥിയിൽ നിന്ന്
കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് നേരത്തെ അറസ്റ്റിലായിരുന്നു. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസിയെയും സസ്പെൻഡ് ചെയ്തിരുന്നു.