പ്രധാന വാർത്തകൾ
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

നീറ്റ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശം

Oct 28, 2021 at 11:52 am

Follow us on

ന്യൂഡൽഹി: കേവലം രണ്ട് വിദ്യാർത്ഥികൾക്കായി വീണ്ടും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് നിർദ്ദേശിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.16 ലക്ഷത്തോളം വിദ്യാർത്ഥികളുടെ പരീക്ഷാഫലം രണ്ട് വിദ്യാർത്ഥികൾക്കായി മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തെറ്റായ സീരിയൽ നമ്പറുകളുള്ള ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും കൈമാറിയെന്നാരോപിച്ച് വൈശാനവി ഭോപ്പാലി, അഭിഷേക് ശിവജി എന്നിവരാണ് നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധി ഇറക്കുകയായിരുന്നു. സെപ്തംബർ 12 ന് നടന്ന നീറ്റ് പരീക്ഷ 16 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് എഴുതിയത്. നീറ്റ് ഫലം വൈകുന്നത് ബിരുദ മെഡിക്കൽ പ്രവേശനത്തെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അപ്പീലിൽ പറഞ്ഞു. വിദ്യാർത്ഥികളിൽ ഒരാൾ 130 ചോദ്യങ്ങൾക്ക് ഉത്തരം നൽകി, മറ്റൊരാൾ 160 ചോദ്യങ്ങൾക്ക് ശ്രമിച്ചു. \”അവർ നല്ല മാർക്ക് നേടിയിട്ടുണ്ട്. 2 വിദ്യാർത്ഥികൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്ന് ദീപാവലി കഴിഞ്ഞ് വാദം കേട്ട ശേഷം തീരുമാനിക്കുമെന്നും സുപ്രീം കോടതി ബഞ്ച് അറിയിച്ചു. ദീപാവലിക്ക് ശേഷം കേസിൽ വാദം കേൾക്കും. സെപ്റ്റംബർ 12-ന് നടന്ന നീറ്റ് യുജി പരീക്ഷ തുടർച്ചയായി വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു. പരീക്ഷയിൽ വിദ്യാർത്ഥികളെ സഹായിച്ച സംഘങ്ങളെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശരിയായ രീതിയിൽ പരീക്ഷ നടത്താത്തതിനാൽ പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ചില മെഡിക്കൽ ഉദ്യോഗാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിട്ടുണ്ടെന്നും ചില എഫ്‌ഐആറുകൾ കാരണം ഫലം റദ്ദാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി അവരുടെ ഹർജി സുപ്രീം കോടതി തള്ളി. സമീപകാലത്തെ മറ്റൊരു സംഭവവികാസത്തിൽ, സംസ്ഥാനത്തെ ഒരു ഉദ്യോഗാർത്ഥിയുടെ ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (ഒഎംആർ) ഷീറ്റിലെ കൃത്രിമത്വം അന്വേഷിക്കാൻ കേരള ഹൈക്കോടതി എൻടിഎയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Follow us on

Related News