പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

Feb 21, 2021 at 1:45 pm

Follow us on


തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ അധ്യാപക യോഗ്യതകൾ നിശ്ചയിക്കാനുള്ള മാനദണ്ഡവും വ്യവസ്ഥചെയ്യുന്നത്താണ് പുതിയ ഓർഡിനൻസ്. തസ്തിക, നിയമന കാലയളവ്, ശമ്പളം, ബത്ത തുടങ്ങിയവ സംബന്ധിച്ച് മാറ്റം ഉണ്ടാകും. സർക്കാർ ജീവനക്കാരുടേതിന് സമാനമായ അവധി അനുകൂല്യങ്ങളാണ് ഇതുവഴി സ്വാശ്രയ കോളജ് ജീവനക്കാർക്ക് ലഭിക്കുക. എല്ലാ ജീവനക്കാരെയും പ്രൊവിഡന്റ് ഫണ്ടിലും ഇതുമായി ബന്ധപ്പെട്ട പെൻഷൻ സ്കീമിലും ഉൾപ്പെടുത്തും. യുജിസിയുടെയും സർക്കാരിന്റേയും പ്രതിനിധികൾ അടങ്ങുന്നറെഗുലേറ്ററി കമ്മിറ്റിയാണ് അധ്യാപകർ അടക്കമുള്ളവരുടെ യോഗ്യതകൾ നിശ്ചയിക്കുക. നിലവിൽ യോഗ്യതയില്ലാത്തവർക്ക് അത് നേടാനുള്ള സാവകാശവും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നുണ്ട്‌. ശരാശരി 50,000ൽ അധികം അധ്യാപരാണ് സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിൽ ഉള്ളത്. ഇവരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത തുടങ്ങിയവ സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് കൊണ്ടുവരുന്നത്.

\"\"

Follow us on

Related News