പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

കർണാടകയിലെ കോളജുകളിൽ നാളെ മുതൽ ക്ലാസുകൾ: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് നിർദേശം

Nov 16, 2020 at 6:54 am

Follow us on

ബംഗളുരു : കോവിഡ് വ്യാപന പ്രതിസന്ധിക്ക് ശേഷം നാളെ മുതൽ കർണാടകയിൽ കോളജുകൾ തുറക്കും. നാളെ മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കാനാണ് കർണാടക സർക്കാർ ഒരുങ്ങുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകർ അടക്കമുള്ള ജീവനക്കാരുടെയും സുരക്ഷയ്ക്കായി കർശന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഡിഗ്രി, ഡിപ്ലോമ, എഞ്ചിനീയറിംങ് കോളജുകൾ നാളെ മുതൽ പ്രവർത്തമാരംഭിക്കും.കോവിഡ് ഭീഷണിയെ തുടർന്ന് എട്ട് മാസത്തോളം അടച്ചുപൂട്ടിയതിന് ശേഷമാണ്‌ കർണാടകയിലെ കോളജുകളും സർവകലാശാലകളും സാധാരണ ക്ലാസുകൾ പുനരാരംഭിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

\"\"

മെഡിക്കൽ, ഡെന്റൽ, പാരാമെഡിക്കൽ, നഴ്സിംഗ്, ആയുഷ് കോളജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. നാളെ മുതൽ ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കോളജുകളും ബന്ധപ്പെട്ട ഓഫീസുകളും അണുവിമുക്തമാക്കിക്കഴിഞ്ഞു. സർക്കാർ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ ഓൺലൈൻ ക്ലാസുകളിലോ ഫിസിക്കൽ ക്ലാസുകളിലോ പങ്കെടുക്കാൻ അവസരമുണ്ട്. മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കോളജിൽ പ്രവേശിക്കുന്നതിനു മുൻപ് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണം. മാതാപിതാക്കൾ ഒപ്പിട്ട നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കോളജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

\"\"

Follow us on

Related News