പ്രധാന വാർത്തകൾ
ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്ത

സൈനിക സ്കൂൾ പ്രവേശനം: 27 ശതമാനം സംവരണം ഏർപ്പെടുത്തും

Oct 31, 2020 at 6:49 am

Follow us on

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ സൈനിക സ്കൂൾ പ്രവേശനത്തിന് പിന്നാക്ക വിഭാഗ (ഒബിസി) വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി അജയ് കുമാറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക് 7.5ശതമാനവും വിരമിച്ച സൈനികരുടെ മക്കൾക്ക് 25 ശതമാനം സംവരണവുമാണ് നിലവിലുള്ളത്. ഇതിന് പുറമേയാണ് ഒ.ബി.സി. വിഭാഗക്കാർക്കും സംവരണം കൊണ്ടുവരുന്നത്. മാനവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് തീരുമാനം.
ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാർക്കും നൽകിക്കഴിഞ്ഞു. സൈനിക സ്കൂളുകളിലെ 67 ശതമാനം സീറ്റുകൾ ആ സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ് നൽകുന്നത്. 33 ശതമാനം ഇതരസംസ്ഥാനങ്ങളിൽ നിന്നുളളവർക്കാണ് നീക്കിവച്ചിട്ടുള്ളത്. സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അതത് സംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർഥികൾ അപേക്ഷിച്ചില്ലെങ്കിൽ ആ ഒഴിവുകളിൽ പ്രതിരോധ, ജനറൽ വിഭാഗങ്ങളെ പരിഗണിക്കും.
മത്സരപരീക്ഷയുടെയും ശാരീരിക ക്ഷമതയുടെയും അടിസ്ഥാനത്തിലാണ് ആറാംക്ലാസ് മുതൽ സൈനിക സ്കൂളുകളിലേക്ക് പ്രവേശനം നൽകുന്നത്.

Follow us on

Related News