പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടന്നത് ആയിരത്തിലധികം സൈബര്‍ ആക്രമണങ്ങൾ

Oct 31, 2020 at 12:04 pm

Follow us on

\"\"

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ജൂൺ മുതൽ സെപ്റ്റംബർവരെ രാജ്യവ്യാപകമായി സൈബർ ആക്രമണം നടന്നതായി ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (ഐഎഎൻഎസ്) റിപ്പോർട്ട്. ആയിരത്തിലധികം സ്കൂളുകളെയും കോളജുകളേയും സർവകലാശാലകളേയും ലക്ഷ്യമിട്ടാണ് സ്പെയർ ഫിഷിംഗ് ആക്രമണം നടന്നതെന്നും ജൂൺ മുതലുള്ള സ്പിയർ ഫിഷിങ് ആക്രമണങ്ങൾ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു സ്ഥാപനത്തേയോ വ്യക്തിയേയോ ലക്ഷ്യമിട്ട് മാത്രം നടന്നുവരുന്ന സ്‌പിയർ ഫിഷിങ് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നെറ്റ് വർക്ക് കയ്യടക്കുകയാണ് ചെയ്യുന്നത്. ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് കൂടുതലും ഫിഷിങ് ആക്രമണം നടന്നുവരുന്നത്.
പ്രിൻസിപ്പാൾ, ഡിപ്പാർട്ട് മെന്റ് മേധാവി, പ്രസിഡന്റ് എന്നിവരുടെയെല്ലാം ഇമെയിൽ ഐഡികൾക്ക് സമാനമായ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആകർഷകമായ വിഷയങ്ങൾ തിരഞ്ഞെടുത്താണ് ഹാക്കർമാർ സ്ഥാപനങ്ങളുടെ നെറ്റ് വർക്കിലേക്ക് കടക്കുന്നത്.

ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് മുമ്പും നടക്കുമ്പോഴും അത് ഓൺലൈനിൽ പോസറ്റ് ചെയ്യുമ്പോഴും വിദ്യാർഥികളും അധ്യാപകരും ഒരു പോലെ ശ്രദ്ധിക്കണമെന്ന് ബരാക്കുഡ നെറ്റ്വർക്ക്സ് ഇന്ത്യ-കൺട്രി മാനേജർ മുരളി ഉർസ് പറഞ്ഞു.\”
എല്ലാ സിസ്റ്റത്തിലും ആന്റി വൈറസ് സംരക്ഷണം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും. ഇത്തരം ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് എല്ലാവരും ബോധവാന്മാരായിക്കൊള്ളണമെന്നില്ലെന്നും ശരിയായ സൈബർ സുരക്ഷ പരിഹാരങ്ങളിൽ നിക്ഷേപിക്കുന്നതും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് അറിവ് നേടുന്നതും സമയത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

\"\"

Follow us on

Related News