പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ആകെ സീറ്റുകൾ 46,000: റാങ്ക് പട്ടികയിൽ ഇടം നേടിയത് 53,236 വിദ്യാർത്ഥികൾ

Sep 25, 2020 at 8:00 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലേക്ക് നടന്ന പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഉൾപെട്ടിട്ടുള്ളത് 53,236 വിദ്യാർത്ഥികൾ. വിവിധ എൻജിനീയറിങ് കോളജുകളിലായി 46,000 സീറ്റുകളാണ് നിലവിലുള്ളത്. അതിൽ 26,000 സീറ്റുകൾ എൻജിനീയറിങ് പ്രവേശന പരീക്ഷ കമ്മീഷ്ണർ അലോട്ട് ചെയ്യുന്നതാണ്.
സാങ്കേതിക സർവകലാശാലയുടെ വിവിധ എൻജിനീയറിങ് കോളജുകളിലായി 45,116 സീറ്റുകളാണ് നിലവിലുള്ളത്.
കെ.ടി.യുവിന് കീഴിൽ ഒൻപത് സർക്കാർ എൻജിനീയറിങ് കോളജുകളിലായി 3430 ബി.ടെക് സീറ്റുകളും
മൂന്ന് എയ്ഡ്സ് എൻജിനീയറിങ് കോളജുകളിൽ 1844 സീറ്റുകളുമുണ്ട്.
ഐ.എച്ച്.ആർ.ഡിയ്ക്ക് കീഴിൽ ഒൻപത് എൻജിനീയറിങ് കോളജിലായി 2040 സീറ്റ്, എൽ.ബി.എസിന് കീഴിൽ 900 സീറ്റ്‌,
കേപ്പിന് കീഴിൽ 2580 സീറ്റ്,
കേരള, കാലിക്കറ്റ്‌, വെറ്റിനറി, അഗ്രിക്കൾചറൽ, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിൽ 539 സീറ്റ് എന്നിങ്ങനെയാണ് നിലവിലുള്ള സീറ്റുകളുടെ കണക്ക്. ഇവ കൂടാതെ കെ.എസ്.ആർ.ടി.സിയുടെ കോളജിൽ 420, സി.സി.ഇ.കെയുടെ കീഴിൽ 180, തൊടുപുഴ കോളജ് ഓഫ് എൻജിനീയറിങ്ങിൽ 240 സീറ്റുകളുമുണ്ട്. സർക്കാർ എൻജിനീയറിങ് കോളജുകളിലെ മുഴുവൻ എൻജിനീയറിങ് കോളജുകളിലേക്കും എയ്ഡഡ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ ഒഴികെയുള്ളവയിലേക്കും സ്വാശ്രയ കോളജുകളിലെ പകുതി സീറ്റുകളിലേക്കുമാണ് അലോട്ട്മെന്റ് നടത്തുക. എന്നാൽ ഈ വർഷം സർക്കാർ, എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

\"\"

Follow us on

Related News