പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ദേശീയ വിദ്യാഭ്യാസ നയത്തിൽ സമ്മിശ്ര പ്രതികരണം

Sep 8, 2020 at 9:49 am

Follow us on

\"\"

ന്യൂഡൽഹി: സംസ്ഥാനങ്ങളോട് ആലോചിക്കാതെ  കോവിഡ് പ്രതിസന്ധികൾക്കിടെ  പുതിയ വിദ്യാഭ്യാസ നയം  തിടുക്കത്തിൽ നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വിവിധ  സംസ്ഥാനങ്ങൾ. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിയോജിപ്പ് അറിയിച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന വീഡിയോ കോൺഫ്രൻസിൽ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ, ഗവർണർമാർ മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തിരുന്നു.  കൺകറന്റ്‌ പട്ടികയിൽ ഉൾപ്പെട്ട വിഷമായിട്ടും സംസ്ഥാനങ്ങളോടോ പാർലമെന്റിലോ ചർച്ച ചെയ്യതെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപനം നടത്തിയെന്ന് യോഗത്തിൽ വിവിധ സംസ്ഥാനങ്ങൾ  ആരോപണമുന്നയിച്ചു. അതേസമയം 2035-ഓടെ 50 ശതമാനം പേരെയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിക്കണമെന്നും ജി.ഡി.പി യുടെ ആറുശതമാനം വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമെന്ന കേന്ദ്ര തീരുമാനം സംസ്ഥാങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതെന്നും ചിലർ പറയുന്നു.

\"\"

Follow us on

Related News