പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

കൊറോണ കെയർ സെന്ററുകളിൽ ചാർജ് ഓഫീസർമാരായി അധ്യാപകർ: മലപ്പുറത്ത് ജോലിക്കായി 10159 അധ്യാപകരുടെ പട്ടിക തയ്യാർ

May 21, 2020 at 12:37 pm

Follow us on

മലപ്പുറം: വിദേശ രാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവർക്കായി പ്രാദേശികതലത്തിൽ സ്ഥാപിക്കപ്പെട്ട കൊറോണ കെയർ സെന്ററുകളിലേക്ക് ചാർജ് ഓഫീസർമാരായി അധ്യാപകരെ നിയോഗിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയായി. മലപ്പുറം ജില്ലയിൽ ഡ്യൂട്ടിക്ക് ലഭ്യമായ 10159 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നൽകി. ഇവരുടെ സേവനം ഇപ്പോൾ വേണമെങ്കിലും അതത് പഞ്ചായത്തുകൾക്ക് വിനിയോഗിക്കാം എന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർ ഉത്തരവിറക്കി. നിലവിൽ കൊറോണ കെയർ സെന്ററുകളിൽ ഗ്രാമ, റവന്യു, തദ്ദേശസ്വയംഭരണ ഘടകസ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. എന്നാൽ പ്രവാസികളുടെയും കേരളത്തിന് പുറത്ത് നിന്ന് തിരികെ വന്നുകൊണ്ടിരിക്കുന്നവരുടെയും എണ്ണം ദിനംപ്രതി ഏറുകയാണ്. ഈ സാഹചര്യത്തിൽ സെന്ററുകളിലെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കേണ്ട ചാർജ് ഓഫീസർമാരുടെ അഭാവം ഗണ്യമായ തോതിൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകരെ ചാർജ് ഓഫീസർമാരായി നിയമിക്കുന്നത്. ഇതിനായി പഞ്ചായത്തുതല സമിതിയ്ക്കാണ് നിയമിക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. ചാർജ് ഓഫീസർമാർ എട്ട് മണിക്കൂർ ദൈർഘ്യമുള്ള ഷിഫ്റ്റിലാണ് പ്രവർത്തിക്കേണ്ടത്.
സെന്ററുകളിൽ താമസിക്കുന്ന അന്തേവാസികളുടെ ഹാജർ, ചാർജ് ഓഫീസർ ദിനംപ്രതി രണ്ടുനേരം എടുക്കേണ്ടതാണ്. ഇങ്ങനെ എടുക്കുന്ന ഹാജർ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. സെന്ററുകളിൽ ഉണ്ടാകുന്ന വൈഷമ്യം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയേണ്ടതും പരിഹാരം തേടേണ്ടതുമാണ്. പട്ടികയിൽ ഉൾപ്പെട്ട അധ്യാപകർ അവശ്യ ഘട്ടങ്ങളിൽ ജോലിക്കായി പോകേണ്ടതാണെന്നും അലംഭാവം കാട്ടിയാൽ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവയുടെ ലംഘനം നടത്തിയതിനു നടപടി എടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

Follow us on

Related News