പ്രധാന വാർത്തകൾ
ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരംസ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാഓറിയന്റൽ സ്കൂളുകളിൽ ഇനി മലയാളം മുഴങ്ങും: ‘മലയാളശ്രീ’ പദ്ധതിക്ക് തുടക്കമായികുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ പ്രത്യേകം സ്‌പോർട്‌സ് പിരീയഡ്: ‘സ്നേഹം’ പദ്ധതി വരുന്നുക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

May 30, 2023 at 5:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം: 662 ഡിപ്ലോമ, 13601 ഡിഗ്രി, 243 പി.ജി., 49 പി.എച്ച്.ഡി. ഉള്‍പ്പെടെ 14555 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗീകാരം നല്‍കി. പുതിയ അക്കാദമിക് വര്‍ഷത്തെ പരീക്ഷാ കലണ്ടര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. നിലവില്‍ ബാക്കിയുള്ള പരീക്ഷകളും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പരീക്ഷകളുമെല്ലാം ഉള്‍പ്പെടുന്നതാണ് കലണ്ടര്‍. ഇതോടൊപ്പം കലാ-കായിക മത്സരങ്ങള്‍, യൂണിയന്‍ തിരഞ്ഞെടുപ്പ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതിന് വൈസ്ചാന്‍സലര്‍ നിര്‍ദേശം നല്‍കി. പരീക്ഷകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് വഴി സമയബന്ധിതമായി നടത്തുന്നതിനും മാറ്റിവെക്കലുകള്‍ ഒഴിവാക്കാനും കഴിയും. പി.എസ്.സി. പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൂടി കലണ്ടര്‍ ലഭ്യമാക്കി വിദ്യാര്‍ഥികളുടെ മത്സര പരീക്ഷാ അവസരങ്ങള്‍ നഷ്ടമാകുന്നത് ഒഴിവാക്കാനും സാഹചര്യമുണ്ടാകും. പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കിക്കൊണ്ടിരിക്കുകയാണ് സര്‍വകലാശാല.

\"\"

ചോദ്യക്കടലാസ് ഓണ്‍ലൈനില്‍ നല്‍കല്‍, ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡിങ്, മൂല്യനിര്‍ണയ കേന്ദ്രത്തില്‍ നിന്നു തന്നെ മാര്‍ക്ക് ചേര്‍ക്കാന്‍ മൊബൈല്‍ ആപ്പ് തുടങ്ങിയവ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും വേഗം നല്‍കിക്കഴിഞ്ഞു. കലണ്ടര്‍ കൂടി വരുന്നതോടെ ഇവ അതിവേഗത്തിലാകും. കലണ്ടര്‍ സര്‍വകലാശാലാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

Follow us on

Related News