JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
വയനാട്: യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ മേരി സ്ക്ലോഡോവ്സ്ക-ക്യൂറി ആക്ഷൻസ് (എം.എസ്.സി.എ.) പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് അർഹയായി മാനന്തവാടി സ്വദേശിനി ഡോ. ലിവ്ന ചാക്കോ. ബംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ ഫിസിക്സ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിലെ അസി. പ്രഫസറാണ് ഡോ. ലിവ്ന. നാനോ 2ഡി മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന ഗവേഷണത്തിനാണ് ഫെലോഷിപ് ലഭിച്ചത്. 1.51 കോടി രൂപയാണ് രണ്ടു വർഷത്തെ ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്.
- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റി ഓഫ് കെമിസ്ട്രി ആൻഡ് ടെക്നോളജിയിലാണ് ഗവേഷണത്തിന് അവസരം. കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. പി.എം. അനീഷിന്‍റെ കീഴിലായിരുന്നു ഡോക്ടറൽ ഗവേഷണം. മാനന്തവാടി പള്ളിക്കുന്നേൽ പി.എ. ചാക്കോ-ആൻസി ദമ്പതിമാരുടെ മകളും പാലാ കടനാട് വെള്ളിലക്കാട്ട് ബിൻസ് അഗസ്റ്റിന്‍റെ ഭാര്യയുമാണ് ഡോ. ലിവ്ന.