പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

കേരള സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

Dec 2, 2020 at 6:45 pm

Follow us on

തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. https://admissions.keralauniversity.ac.in/pg2020/?fbclid=IwAR28u3WehNMvxoaSfgCX0p46ViCOsVRtHOb1CdRC7fimWaT-ykRW3rgT6p4 എന്ന ലിങ്ക് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ അഞ്ച് വരെയാണ് അഡ്മിഷന്‍ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം അഡ്മിഷന്‍ നേടുവാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പി.ജി പ്രവേശനം

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റ് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 11 ന് രാവിലെ 10.30 ക്ക് അതത് കോളജുകളില്‍ ഹാജരാകണം. ഒന്നില്‍ കൂടുതല്‍ കോളജുകളിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിനിധിയുടെ സഹായത്തോടെ അപേക്ഷയുടെ പ്രിന്റൗട്ട് ,വിദ്യാര്‍ത്ഥി ഒപ്പിട്ട എന്നിവ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളേജിലാണ് അഡ്മിഷന്‍ ലഭിക്കുന്നതെങ്കില്‍ പ്രിന്‍സിപ്പല്‍ അനുവദിക്കുന്ന സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി അസല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് ഹാജരാക്കണം. നിലവില്‍ മറ്റേതെങ്കിലും കോളേജില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് മെമ്മോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

\"\"

Follow us on

Related News