കോഴിക്കോട്: ബികോം ഫൈനൽ പരീക്ഷാ മൂല്യനിർണയത്തിനായി അധ്യാപകർക്ക് സൗകര്യപ്രദമായ ഏതു ക്യാമ്പിൽ നിന്നും ഉത്തരക്കടലാസുകൾ ഏറ്റെടുക്കാമെന്ന് കാലിക്കറ്റ് സർവകലാശാല ഉത്തരവ്. അധ്യാപകർ ജോലി ചെയ്യുന്ന കോളജ് ക്ലസ്റ്ററിൽ ഉൾപ്പെട്ട ക്യാമ്പിലെത്തി ഉത്തരക്കടലാസുകൾ വാങ്ങാം എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. ഇതിനെതിരെ ചില അധ്യാപകസംഘടനകൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പുതിയ ഉത്തരവ്. ലോക് ഡൗൺ മൂലം മറ്റു ജില്ലകളിലെ അധ്യാപകർക്ക് സ്വന്തം കോളജുമായി ബന്ധപ്പെട്ട ക്യാമ്പിൽ എത്താൻ കഴിയില്ല എന്നായിരുന്നു പരാതി.
ലോക് ഡൗൺ പിൻവലിക്കും മുൻപേ സർവ്വകലാശാല സെൻട്രലി മോണിറ്റേഡ് ക്യാമ്പ് തീരുമാനിച്ചതിന് എതിരെ ചില അധ്യാപക സംഘടനകൾ രംഗത്ത് വന്നിരുന്നു. പുതിയ തീരുമാനം അനുസരിച്ച് അധ്യാപകർക്ക് 12 മുതൽ 18 വരെയുള്ള ഏതെങ്കിലും ഒരു ദിവസം എത്തി ഉത്തരകടലാസ് വാങ്ങാം. കാലിക്കറ്റ് സർവകലാശാല അധികാര പരിധിയിലെ കോളജുകളിൽ നിന്നുള്ള ഉത്തര കടലാസുകൾ പരീക്ഷാ ഭവനിൽ എത്തിക്കാനുള്ള ചുമതല തപാൽ വകുപ്പിന് കൈമാറാൻ ധാരണയായിട്ടുണ്ട്. തീരുമാനം ഉടൻ ഉണ്ടാകും.
കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനം
തിരുവനന്തപുരം:കോട്ടയത്തുള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ...