പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

Nov 4, 2025 at 4:48 pm

Follow us on

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ അവസരം.
പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. പത്താം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. ഫിലിം മേക്കിങ്, സ്ക്രീൻ ആക്ടിങ്, ഡിജിറ്റൽ സിനിമറ്റോഗ്രഫി, സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്, മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം കുറഞ്ഞ പ്രായ പരിധി 18 വയസ്. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സുകളുടെ വിശദ വിവരങ്ങൾ താഴെ.
🌎ഫിലിം മേക്കിങ്. ഡിസംബർ 10മുതൽ 23വരെയാണ് ക്ലാസുകൾ. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 20. ഗോവയിലാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 29,000 രൂപ.
🌎സ്ക്രീൻ ആക്ടിങ്. നവംബർ 13മുതൽ 17വരെയാണ് ക്ലാസുകൾ. നവംബർ 7 വരെ അപേക്ഷ നൽകാം. ചണ്ഡിഗഡ് ആണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 7,000 രൂപ.
🌎ഡിജിറ്റൽ സിനിമറ്റോഗ്രഫി. ഡിസംബർ 8മുതൽ 20 വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 15,000 രൂപ.
🌎സ്മാർട്ട് ഫോൺ ഫിലിം മേക്കിങ്. ഡിസംബർ 15 മുതൽ 19വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. ഡൽഹിയിലാണ് പഠനം. കോഴ്സ് ഫീസ് 7,000 രൂപ.
🌎മൾട്ടി ക്യാമറ ഓപ്പറേഷൻസ് ഫോർ ടിവി പ്രൊഡക്‌ഷൻ. ഡിസംബർ 1മുതൽ 5വരെയാണ് ക്ലാസുകൾ. നവംബർ 10വരെ അപേക്ഷ നൽകാം. പുനെയാണ് പഠന കേന്ദ്രം. കോഴ്സ് ഫീസ് 5,000 രൂപ.
വിശദാംശങ്ങൾക്ക്: http://ftii.ac.in സന്ദർശിക്കുക.

Follow us on

Related News