പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

എട്ടാം ക്ലാസിൽ 2,24,175 ഇ-ഗ്രേഡുകൾ: ഏറ്റവും അധികം പരാജയം ഹിന്ദിയിൽ

Apr 6, 2025 at 3:15 pm

Follow us on

തിരുവനന്തപുരം: മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എട്ടാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ
സംസ്ഥാനത്ത് 30ശതമാനം മാർക്ക് ലഭിക്കാത്ത 2,24,175 ഇ-ഗ്രേഡുകൾ. വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് 30 ശതമാനം ലഭിച്ചില്ലെങ്കിൽ E- ഗ്രേഡ് ആണ് നൽകുന്നത്. സംസ്ഥാനത്തെ 2,541 സ്കൂളുകളിൽ നിന്ന് പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ.

പരാജയപ്പെട്ട വിദ്യാർത്ഥകൾക്കായി ഏപ്രിൽ അവസാനത്തിൽ വിവിധ വിഷയങ്ങളിൽ 2,24,175 സേ- പരീക്ഷ നടത്തും. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ഇനി ലഭ്യമാകാനുണ്ട്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ -ഗ്രേഡ്) വയനാട് ജില്ലയിലാണ്. 6.3 ശതമാനം പരാജയം. ഏറ്റവും കുറവ് വിഷയങ്ങൾക്ക് പരാജയം ഉണ്ടായത് (ഇ-ഗ്രേഡ് ) ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. 4.2 ശതമാനം. ഏറ്റവും കൂടുതൽ കുട്ടികൾ പരാജയപ്പെട്ടത് ഹിന്ദിയിലാണ്. 42810 പേർക്ക് ഹിന്ദിയിൽ ഇ-ഗ്രേഡ് ലഭിച്ചു. ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ്. 24,192 പേർ ഇംഗ്ലീഷിൽ പരാജയപ്പെട്ടു.

Follow us on

Related News