SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുന്നതിന് പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാർക്കുകൂടി പരിഗണിക്കുന്ന രീതി ഒഴിവാക്കാൻ വീണ്ടും നീക്കമെന്ന് സൂചന. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാരിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത സമ്പ്രദായത്തിൽ (CBT) എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്താൻ ശുപാർശ ചെയ്യന്ന പുതിയ റിപ്പോർട്ടിലാണ് റാങ്ക് പട്ടിക തയാറാക്കുന്നതിൽ നിന്ന് പ്ലസ് ടു മാർക്ക് ഒഴിവാക്കണമെന്ന നിർദേശം ഉള്ളത്.
പ്ലസ് ടു മാർക്ക് ഒഴിവാക്കി റാങ്ക്പട്ടിക
തയാറാക്കുന്നത് സ്വകാര്യ എൻട്രൻസ്
സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണെന്ന് ആരോപണം ഉയരുന്നുണ്ട്. എൻട്രൻസ് പരിശീലനത്തിന് ചേരാൻ കഴിയാത്ത വിദ്യാർഥികൾക്ക് 👇🏻
എൻജിനീയറിങ് പ്രവേശനം
നിഷേധിക്കുന്നതാകും നടപടിയെന്ന് പലരും
ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷം മുതൽ പേപ്പർ-പെൻ ഉപയിഗിച്ചുള്ള ഒഎംആർ പരീക്ഷയ്ക്കു പകരം കമ്പ്യൂട്ടർ
അധിഷ്ഠിത പരീക്ഷ നടത്താനാണ് പരീക്ഷ
കമീഷണർ സർക്കാറിന് നൽകിയ
റിപ്പോർട്ടിലുള്ളത്. ജെഇഇ പരീക്ഷ
മാതൃകയിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി
പാർട്ടുകൾക്ക് 100 വീതം മാർക്കോടെ ആകെ 300 മാർക്കിനുള്ള പരീക്ഷ നടത്താനാണ് നിർദേശം.👇🏻
റിപ്പോർട്ട് സർക്കാറിന്റെ പരിഗണനയിലാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ ഒന്നിലധികം ബാച്ചുകളും ഷിഫ്റ്റുകളുമായി പരീക്ഷ നടത്താമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് പ്ലസ് ടു മാർക്ക് പരിഗണിക്കാതെ പ്രവേശന പരീക്ഷയിലെ സ്കോർ മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ശുപാർശ നൽകിയെങ്കിലും വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇത് സർക്കാർ തള്ളിയിരുന്നു. പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ച് പിന്നീട് പതിവുപോലെ റാങ്ക് പട്ടിക
തയാറാക്കിയത്.