സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാജ രേഖ ചമച്ച് കേരള പാരാമെഡിക്കൽ രജിസ്‌ട്രേഷൻ നേടിയ വിദ്യാർത്ഥിക്കെതിരെ നടപടിയുമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്. അംഗീകാരം റദ്ദാക്കിയ ഡയറക്ടറേറ്റ് വിദ്യാർത്ഥിക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതിയും നൽകി. കോഴിക്കോട് കല്ലായി മുഖദർ മരക്കൽ കടവ് പറമ്പിൽ റഹിയാനത്തിനെതിരെയാണ് നടപടി. കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നോളജി (ഡി.ആർ.റ്റി) വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കിയെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഇവർ
രജിസ്ട്രേഷൻ തരപ്പെടുത്തിയത്. പരാതിയെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി.എം.ഇ) നടത്തിയ അന്വേഷണത്തിൽ റഹിയാനത്ത് ഈ പരീക്ഷ എഴുതിയിട്ടില്ലെന്നും ഡി.എം.ഇ. യുടെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് നിർമ്മിച്ച് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നേടിയാതാണെന്നും തെളിഞ്ഞു. ഇതോടെ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകിയ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അടിയന്തിരമായി റദ്ദാക്കുവാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരളാ പാരാമെഡിക്കൽ കൗൺസലിന് ശുപാർശ നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റഹിയാനത്തിന്റെ രജിസ്‌ട്രേഷൻ കേരളാ പാരാമെഡിക്കൽ കൗൺസിൽ റദ്ദാക്കിയത്. വ്യാജരേഖ
നിർമ്മിച്ച് കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.എം.ഇ ഓഫീസ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്.
- സംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം
- 22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല
- 3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡി
- രക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ
- സംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ