തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ ആവശ്യമായ തെർമൽ സ്കാനറുകൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ എത്രയും വേഗം കൈപ്പറ്റാൻ നിർദ്ദേശം. സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസറുടെ കൈവശം
സൂക്ഷിച്ചിരിക്കുന്ന തെർമൽ സ്കാനറുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനായി ചീഫ് ഇലക്ട്രൽ ഓഫീസർ, ജില്ലാ കലക്ടർമാർക്ക് അനുമതി
നൽകിയിട്ടുണ്ട്. ആയതിനാൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തെർമൽ സ്കാനറുകൾ കൈപ്പറ്റേണ്ടതാണ്. ഇതിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടർ, സൂപ്രണ്ട്, ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവരുടെ ഒരു ടീം രൂപീകരിക്കണം. ഈ ടീം അതത് ജില്ലാ കലക്ടർമാരിൽ നിന്ന് തങ്ങൾക്ക് അനുവദിക്കപ്പെട്ട തെർമൽ സ്കാനറുകൾ രണ്ടു ദിവസത്തിനുള്ളിൽ കൈപ്പറ്റേണ്ടതും അവരവരുടെ അധികാര പരിധിയിലുള്ള ജില്ലാ/ഉപ്ജില്ല വിദ്യാഭ്യാസ ഓഫീസർമാർ വഴി ബന്ധപ്പെട്ട ബി.ആർ.സി കൾക്ക് കൈമാറേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കഴിഞ്ഞദിവസം നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളുടെ എണ്ണത്തിനും കുട്ടികളുടെ എണ്ണത്തിനും അനുപാതികമായി വേണം ഇവ വാങ്ങാൻ.
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്
കോഴിക്കോട്:സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ...