തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്ന
നവംബർ ഒന്നുമുതൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങും.
ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട തുടർനടപടികളും ചൂണ്ടിക്കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് പ്രാദേശിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സമൃദ്ധവും ഗുണമേന്മയുളളതുമായ ഉച്ചഭക്ഷണം നൽകണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും കോവിഡ് പ്രൊട്ടോകോളുകൾ പാലിച്ചും വിതരണം ചെയ്യണം.
നിർദേശങ്ങൾ ഇവയാണ്
1) സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലുളള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം.
2) സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ നടത്തുന്ന, (പി.ടി.എ. നടത്തുന്നതുൾപ്പെടെ) അംഗീകാരമുള്ള പ്രീ-പ്രൈമറി
വിദ്യാലയങ്ങളിലെ കുട്ടികൾ. (2011-12 അദ്ധ്യയന വർഷം വരെ ഉച്ചഭക്ഷണം നൽകിവന്നിരുന്ന പ്രീ-പ്രൈമറി വിഭാഗം
കുട്ടികൾക്ക് തുടർന്നും ഉച്ചഭക്ഷണം നൽകാവുന്നതാണ്. എന്നാൽ ടി വർഷത്തിനുശേഷം ആരംഭിച്ചിട്ടുളളതും
അംഗീകാരം ലഭിക്കാത്തതുമായ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികളെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ പാടില്ല.) 3)എം.ജി.എൽ.സി./ബദൽ സ്കൂളുകളിലെ കുട്ടികൾ
4) സർക്കാർ അംഗീകൃത സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ
5) ടെക്നിക്കൽ ഹൈസ്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥികൾ എന്നവർക്ക് ഉച്ചഭക്ഷണം അനുവദിക്കണം.
ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം, പ്രോട്ടീൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ,
ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് പ്രതിദിനം ലഭിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം, പ്രോട്ടീൻ എന്നിവ സംബന്ധിച്ച ഫുഡ് ന്യൂട്രീഷൻ നോംസ് ചുവടെ ചേർക്കുന്നു.